2013-ൽ ഗോവയിൽ സംഘടിപ്പിച്ച ഒരു പരിപാടിക്കിടെ ഹോട്ടലിലെ ലിഫ്റ്റിൽ വച്ച് സഹപ്രവർത്തകയെ ലൈംഗികമായി പീഡിപ്പിച്ചു എന്നാണ് കേസ്. ഈ കേസിൽ 2021-ലാണ് ഗോവയിലെ വിചാരണ കോടതി തരുൺ തേജ്പാലിനെ വെറുതെവിട്ടത്. സ്ത്രീക്ക് മാനഹാനി ഉണ്ടായെന്ന പ്രോസിക്യൂഷൻ വാദം അന്ന് കോടതി തള്ളിയിരുന്നു. വിചാരണ കോടതിയുടെ ഈ വിധിക്കെതിരെ ഗോവ സർക്കാരാണ് ബോംബെ ഹൈക്കോടതിയെ സമീപിച്ചത്.
More News :
പരാതിക്കാരിയും തരുൺ തേജ്പാലും തമ്മിൽ കൈമാറിയ സന്ദേശങ്ങൾ അടക്കം വിശദമായി പരിശോധിച്ച ശേഷമാണ് വിചാരണ കോടതിയുടെ ഉത്തരവ് റദ്ദാക്കാൻ ഹൈക്കോടതി തീരുമാനിച്ചത്. തനിക്കെതിരായ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് തരുൺ തേജ്പാൽ മുൻപ് സുപ്രീം കോടതിയെ സമീപിച്ചിരുന്നെങ്കിലും ഈ ആവശ്യം സുപ്രീം കോടതി തള്ളിയിരുന്നു. ഇതിനുപിന്നാലെയാണ് ഹൈക്കോടതിയിൽ നിന്നുള്ള ഈ നിർണായക വിധി.