കന്നഡ ഭാഷ തമിഴില്‍ നിന്ന് ഉണ്ടായതാണെന്ന നടന്‍ കമല്‍ഹാസന്റെ പരാമര്‍ശത്തെ രൂക്ഷമായി വിമര്‍ശിച്ച് കര്‍ണാടക ഹൈക്കോടതി. ആര്‍ക്കും വികാരങ്ങളെ വ്രണപ്പെടുത്താനുള്ള അവകാശമില്ലെന്നും ഖേദം പ്രകടിപ്പിച്ചിരുന്നെങ്കില്‍ പ്രശ്നങ്ങള്‍ അവസാനിക്കുമായിരുന്നുവെന്നും കോടതി പറഞ്ഞു. ജനങ്ങളുടെ വികാരം മുറിപ്പെടുത്തിയതില്‍ മാപ്പ് പറയണം. കന്നട തമിഴില്‍ നിന്നെന്ന പരാമര്‍ശം പിന്‍വലിക്കണമെന്നും കമല്‍ഹാസനോട് കോടതി പറഞ്ഞു. എന്നാൽ കന്നഡ ഭാഷ വിവാദത്തിൽ മാപ്പ് പറയില്ലെന്ന് കമൽ ഹാസൻ ഹൈക്കോടതിയിൽ. ദുരുദ്ദേശത്തോടെയല്ല താൻ പരാമര്‍ശങ്ങള്‍ നടത്തിയതെന്നും, കര്‍ണാടകയിലെ തഗ് ലൈഫിന്റെ റിലീസ് മാറ്റിയെന്നും കമല്‍ഹാസന്‍ പറഞ്ഞു. ചേംബറുമായി സംസാരിച്ച് പ്രശ്‌നം പരിഹരിക്കാമെന്ന് കമൽ ഹാസൻ്റെ അഭിഭാഷകന്‍ കോടതിയിൽ പറഞ്ഞു.