+

ഇന്ത്യ- ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ ഇന്ത്യയ്ക്ക് തോല്‍വി

ഇന്ത്യ ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ ഇന്ത്യയ്ക്ക് തോല്‍വി. 5 വിക്കറ്റിനാണ് ആതിഥേയരായ ഇംഗ്ലണ്ടിന്റെ ജയം. ആദ്യ മൂന്നു ദിവസങ്ങളിലും ഇന്ത്യ കൃത്യമായ ആധിപത്യം പുലര്‍ത്തിയ മത്സരമാണ് അവസാന ദിനം ഇംഗ്ലണ്ട് കയ്യിലൊതുക്കിയത്. 371 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് വിക്കറ്റ് നഷ്ടമില്ലാതെ 21 റണ്‍സുമായാണ് ഇംഗ്ലണ്ട് ഇറങ്ങിയത്. 


ഓപണര്‍ ബെന്‍ ഡക്കറ്റിന്റെ സെഞ്ച്വറിയും സാക് ക്രോളി, ജോ റൂട്ട് എന്നിവരുടെ അര്‍ധ സെഞ്ച്വറിയും ഇംഗ്ലണ്ടിനെ തിരിച്ച് വിജയത്തിന്റെ പാതയിലേക്ക് കൊണ്ടുവന്നു. ജസ്പ്രീത് ബുമ്ര ഒഴികെ മറ്റ് പേസര്‍മാരൊന്നും പ്രതീക്ഷയ്‌ക്കൊത്ത് ഉയരാഞ്ഞതും അവസാന ദിനം ബുമ്രയ്ക്ക് വിക്കറ്റുകളൊന്നും ലഭിക്കാഞ്ഞതും ഇന്ത്യയ്ക്ക് തിരിച്ചടിയായി. ടെസ്റ്റ് ക്രിക്കറ്റിലെ ഇംഗ്ലണ്ടിന്റെ ഏറ്റവും വലിയ രണ്ടാമത്തെ റണ്‍ ചേസാണിത്. 5 മത്സരങ്ങളടങ്ങിയ പരമ്പരയിലെ രണ്ടാം മത്സരം ജൂലൈ രണ്ടിന് ആരംഭിക്കും. ബിര്‍മിങ്ഹാമിലെ എഡ്ഗ്ബാസ്റ്റണ്‍ സ്‌റ്റേഡിയത്തില്‍ നടക്കും.

facebook twitter