+

പിതാവും 12 പേരും പതിനഞ്ചുകാരിയെ പീഡിപ്പിച്ചു; വിദേശത്തേക്ക് കടന്ന പ്രതിയ്ക്ക് 15 വർഷം തടവ്

തളിപ്പറമ്പ്: ആയിപ്പുഴ പീഡനക്കേസിൽ സുപ്രധാന വിധി. പിതാവിന്റെ നേതൃത്വത്തിൽ പതിനഞ്ചുകാരിയെ 12 പേർ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 15 വർഷം തടവും ഒന്നര ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. മങ്കടൻ പുതിയ പാറയിൽ സക്കറിയയെയാണ് ശിക്ഷിച്ചത്. 2024 സെപ്റ്റംബറിൽ നാട്ടിൽ എത്തിയപ്പോഴാണ് വിമാനത്താവളത്തിൽനിന്ന് ഇയാളെ പിടികൂടിയത്. പിടിയിലാകാതെ വിദേശത്തേക്കു കടന്ന ശേഷം പിന്നീട് പിടിയിലാകുകയായിരുന്നു.പിതാവ് ഉൾപ്പെടെയുള്ളവർ പെൺകുട്ടിയെ പീഡിപ്പിച്ച ആയിപ്പുഴ പീഡനക്കേസിലാണ് വിധി.

പത്താം ക്ലാസില്‍ പഠിക്കുമ്പോഴാണ് പെണ്‍കുട്ടി പീഡന വിവരം മാതാവിനോടു പറഞ്ഞത്. തുടര്‍ന്ന് മാതാവ് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പ്രായപൂര്‍ത്തിയാകാത്ത മകളെ സ്വന്തം പിതാവ്‌ തന്നെ പന്ത്രണ്ടാം വയസ്സുമുതല്‍ ലൈംഗിമായി പീഡിപ്പിക്കുകയും മറ്റുള്ളവര്‍ക്കായി കാഴ്‌ചവയ്‌ക്കുകയും ചെയ്‌തുവെന്നായിരുന്നു പരാതി.

തളിപ്പറമ്പ് പോക്സോ കോടതിയാണ് ശിക്ഷ വിധിച്ചത്.2008 ഏപ്രിലിൽ പറശ്ശിനിക്കടവിലുള്ള റിസോർട്ടിൽ വച്ചാണ് രണ്ടാം പ്രതിയായ സക്കറിയ പിതാവിന്റെ സഹായത്തോടെ പെൺകുട്ടിയെ പീഡിപ്പിച്ചത്. മറ്റു പ്രതികൾ നേരത്തെ ശിക്ഷിക്കപ്പെട്ടു. ശിക്ഷയിൽ കഴിയവെ പിതാവ് കണ്ണൂർ സെൻട്രൽ ജയിലിൽ തൂങ്ങി മരിക്കുകയായിരുന്നു. 



More News :
facebook twitter