+

വേനലവധിക്ക് ശേഷം കുരുന്നുകള്‍ തിരികെ സ്‌കൂളിലേക്കെത്തി

വേനലവധിക്ക് ശേഷം കുരുന്നുകള്‍ തിരികെ സ്‌കൂളിലേക്കെത്തി. പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ആലപ്പുഴ കലവൂര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി അധ്യക്ഷത വഹിച്ച ചടങ്ങില്‍ പ്രവേശനോത്സവഗാനം രചിച്ച വിദ്യാര്‍ത്ഥിനി ഭദ്രാഹരി വിശിഷ്ടാതിഥിയായി പങ്കെടുത്തു.


പുതിയ ബാഗും കുടയ്ക്കും പുസ്തകങ്ങള്‍ക്കുമൊപ്പം കുരുന്നുകള്‍ സ്‌കൂളിലേക്കെത്തുന്നത് മൂല്യാധിഷ്ഠിത വിദ്യാഭ്യാസത്തിന്റെ പുതിയ മാതൃകയിലേക്കും കൂടിയാണ്. പ്രവേശനോത്സവഗാനത്തിന്റെ നൃത്താവിഷ്‌കാരത്തോടെയാണ് ഉദ്ഘാടനചടങ്ങുകള്‍ക്ക് തുടക്കം കുറിച്ചത്. വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി അധ്യക്ഷത വഹിച്ചു. ഒന്നു മുതല്‍ ഒമ്പത് വരെയുള്ള ക്ലാസുകളിലെ മൂന്നരക്കോടി പാഠപുസ്തകങ്ങള്‍ അധ്യയനവര്‍ഷം ആരംഭിക്കുന്നതിന് മുന്‍പ് വിതരണം ചെയ്തു. ചരിത്ത്രതില്‍ ആദ്യമായാണ് ഈ നേട്ടമെന്ന് മന്ത്രി വി.ശിവന്‍കുട്ടി പറഞ്ഞു.


സംസ്ഥാനത്ത് പൊതുവിദ്യാലയങ്ങള്‍ അടയ്ക്കല്‍ അവസാനിച്ചെന്ന് പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിന്റെ മതനിരപേക്ഷതാ ബോധത്തിന് വിദ്യാലയങ്ങള്‍ വഹിച്ച പങ്ക് വലുതാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

കൃഷി മന്ത്രി പി. പ്രസാദ്, മന്ത്രി സജി ചെറിയാന്‍ എന്നിവരും എം.എല്‍.എമാരായ എച്ച്. സലാമും, പി.പി. ചിത്തരഞ്ജനും പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അടക്കമുള്ള വിദ്യാഭ്യാസ ഉദ്യോഗസ്ഥരും ചടങ്ങില്‍ പങ്കെടുത്തു.ഹൈസ്‌കൂള്‍ പ്രവൃത്തി സമയത്തിലെ മാറ്റം, പുതുക്കിയ സിലബസ്, ആദ്യ ആഴ്ചകളില്‍ അധ്യയനത്തിന് പകരം മൂല്യാധിഷ്ഠിത പരിശീലനം എന്നിങ്ങനെ സുപ്രധാന മാറ്റങ്ങളുമായാണ് ഇക്കുറി അധ്യയന വര്‍ഷം ആരംഭിക്കുന്നത്. 

facebook twitter