തമിഴ്നാട് വാൽപ്പാറയിൽ പുലി പിടിച്ച കൊണ്ടുപോയ നാലര വയസ്സുകാരിക്കായി തെരച്ചിൽ തുടർന്ന് അധികൃതർ. ജാർഖണ്ഡ് ദമ്പതികളായ മനോജ് മുണ്ടയുടെയും മോണികാ ദേവിയും മകൾ റോഷ്നിയെ ആണ് കഴിഞ്ഞ ദിവസം വൈകീട്ട് പുലി കൊണ്ടുപോയത്. മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ തേയിലത്തോട്ടത്തിൽ പതുങ്ങിയിരുന്ന പുലി ഓടിയെത്തി കടിച്ചു കൊണ്ടുപോവുകയായിരുന്നുവെന്നാണ് അമ്മ പോലീസിൽ നൽകിയ മൊഴി. തമിഴ്നാട് വനം വകുപ്പും പോലീസും നാട്ടുകാരും സംയുക്തമായി ഇന്നലെ രാത്രി വൈകിയും തിരച്ചിൽ നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താനായിട്ടില്ല.