കേസിന്റെ വിചാരണാ നടപടികൾ മനഃപൂർവ്വം വൈകിപ്പിക്കാനും നീട്ടിക്കൊണ്ടുപോകാനും പ്രതിഭാഗം ശ്രമിക്കുകയാണെന്ന് ശുഹൈബിന്റെ കുടുംബവും പ്രോസിക്യൂഷനും നേരത്തെ ആരോപിച്ചിരുന്നു. വിചാരണ വൈകിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രതികൾ കോടതി മാറ്റത്തിനായി ഹർജി നൽകിയതെന്ന വാദങ്ങൾ കണക്കിലെടുത്താണ് കോടതിയുടെ ഈ നിർണ്ണായക വിധി.
More News :
പ്രതികളുടെ ഹർജി തള്ളിയ സാഹചര്യത്തിൽ കണ്ണൂർ അഡീഷണൽ സെഷൻസ് കോടതിയിൽ തടസ്സമില്ലാതെ വിചാരണ നടപടികൾ ഉടൻ തന്നെ പുനരാരംഭിക്കും. 2018 ഫെബ്രുവരി 12-നാണ് മട്ടന്നൂർ എടയന്നൂരിലെ തട്ടുകടയിൽ വെച്ച് യൂത്ത് കോൺഗ്രസ് നേതാവായിരുന്ന എസ്.പി. ശുഹൈബിനെ അക്രമിസംഘം വെട്ടിക്കൊലപ്പെടുത്തിയത്. വിചാരണ വേഗത്തിൽ പൂർത്തിയാക്കണമെന്നാണ് ശുഹൈബിന്റെ കുടുംബത്തിന്റെ ആവശ്യം.