ബിഹാറിന്റെ പുതിയ മുഖ്യമന്ത്രിയെ ഈ മാസം 13-ന് പട്നയിൽ ചേരുന്ന എൻഡിഎ യോഗത്തിൽ തീരുമാനിക്കും. 16-നാണ് പുതിയ മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞ നിശ്ചയിച്ചിരിക്കുന്നത്. നിലവിലെ ഉപമുഖ്യമന്ത്രിയും ബിജെപി നേതാവുമായ സാമ്രാട്ട് ചൗധരിയുടെ പേരാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് പ്രധാനമായും പരിഗണിക്കുന്നത്. അതോടൊപ്പം, നിതീഷ് കുമാറിന്റെ മകൻ നിഷാന്ത് ഉപമുഖ്യമന്ത്രിയായേക്കുമെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്.
More News :
മുഖ്യമന്ത്രിയുടെ കസേര ദീർഘകാലം ഒഴിച്ചിടാൻ പാടില്ലെന്ന നിതീഷ് കുമാറിന്റെ നിർബന്ധമാണ് പെട്ടെന്നുള്ള തീരുമാനങ്ങൾക്ക് പിന്നിലെന്നാണ് സൂചന. ജെഡിയു-ബിജെപി സഖ്യം നേടിയ വലിയ വിജയത്തിന് മാസങ്ങൾക്ക് ശേഷമാണ് ഇത്തരമൊരു അധികാര കൈമാറ്റം ബിഹാറിൽ നടക്കുന്നത്. കേന്ദ്ര രാഷ്ട്രീയത്തിലേക്ക് നിതീഷ് കുമാർ ചുവടുമാറുന്നതോടെ ബിഹാറിലെ ഭരണനേതൃത്വം ബിജെപിയിലേക്ക് മാറാനാണ് സാധ്യത.