+

ജലന്ധര്‍ രൂപതാധ്യക്ഷ്യനായി മലയാളിയായ ഫാദര്‍ ജോസ് സെബാസ്റ്റ്യനെ നിയമിച്ചു

പഞ്ചാബിലെ ജലന്ധര്‍ രൂപതയുടെ ബിഷപ്പായി മലയാളിയായ ഫാദര്‍ ജോസ് സെബാസ്റ്റ്യന്‍ തെക്കുംചേരികുന്നേലിനെ ലിയോ പതിനാലാമന്‍ മാര്‍പ്പാപ്പ നിയമിച്ചു. 63വയസ്സുള്ള  ഫാ.ജോസ് നിലവില്‍ രൂപത അഡ്മിനിസ്‌ട്രേറ്ററാണ്. പാലരുപതയുടെ കീഴിലുള്ള കാളകെട്ടിയില്‍ ജനിച്ച ഫാ. ജോസ് 1991 മുതല്‍ ജലന്ധര്‍ രൂപതയിലെ വൈദികനാണ്. ജലന്ധര്‍ രൂപതയുടെ ബിഷപ്പായി നിയമിതനാകുന്ന രണ്ടാമത്തെ മലയാളിയാണ് ഇദ്ദേഹം. പഞ്ചാബിലെ 18 ജില്ലകളിലായി വ്യാപിച്ചു കിടക്കുന്ന രൂപതയില്‍ 214 വൈദികരും 147 പള്ളികളും ഒന്നേകാല്‍ ലക്ഷം വിശ്വാസികളുമുണ്ട്. 1971ലാണ് ജലന്ധര്‍ രൂപത സ്ഥാപിതമായത്.2013 മുതല്‍ ഫ്രാങ്കോ മുളയ്ക്കല്‍ ആയിരുന്നു ജലന്ധര്‍ രൂപതയുടെ ആദ്യ മലയാളി ബിഷപ്പ്. കന്യാസ്ത്രീയെ ബലാല്‍സംഗം ചെയ്ത കേസില്‍ അറസ്റ്റിലാവുകയും പിന്നീട് കോടതി അദ്ദേഹത്തെ കുറ്റവിമുക്തനാക്കുകയും ചെയ്തു. വത്തിക്കാന്റെ നിര്‍ദ്ദേശ പ്രകാരം അദ്ദേഹത്തിന് ബിഷപ്പ് സ്ഥാനം രാജിവെക്കേണ്ടി വന്നു. 2018 ജുണ്‍ രണ്ടിനാണ് ബിഷപ്പ് സ്ഥാനം ഫ്രാങ്കോ മുളയ്ക്കല്‍ രാജി വെച്ചത്. ഇപ്പോള്‍ ബിഷപ്പ് ഇമിരറ്റസായി തുടര്‍ന്നു വരികയാണ്.


facebook twitter