പാലായിലെ 'സെന്റർ ഫോർ കൺസ്യൂമർ എഡ്യൂക്കേഷൻ' എന്ന സംഘടനയാണ് പദ്ധതിക്കെതിരെ കോടതിയെ സമീപിച്ചത്. സാമ്പത്തികമായി ദുർബലരായ പുരുഷന്മാർ യാത്രക്കൂലി നൽകുമ്പോൾ, സാമ്പത്തിക ശേഷിയുള്ള സ്ത്രീകൾക്ക് സൗജന്യയാത്ര അനുവദിക്കുന്നത് വിവേചനപരമാണെന്നായിരുന്നു ഹർജിക്കാരുടെ വാദം. എന്നാൽ, ഉയർന്ന സാമ്പത്തിക ശേഷിയുള്ള ചില സ്ത്രീകൾ ഈ പദ്ധതിയുടെ ഗുണഭോക്താക്കളാകുന്നു എന്ന ഒറ്റ കാരണത്താൽ സ്ത്രീകളുടെ സാമൂഹിക പുരോഗതി ലക്ഷ്യമിട്ടുള്ള ഒരു ജനക്ഷേമ പദ്ധതി പൂർണ്ണമായി റദ്ദാക്കാൻ കഴിയില്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു.
More News :
കർണാടക, തമിഴ്നാട്, ഡൽഹി, പഞ്ചാബ് തുടങ്ങിയ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ ഇത്തരം സൗജന്യയാത്രാ പദ്ധതികൾ നിലവിലുണ്ടെന്ന് സർക്കാരിന് വേണ്ടി ഹാജരായ അഡ്വക്കേറ്റ് ജനറൽ കോടതിയെ അറിയിച്ചു. സർക്കാരിന്റെ വിശദീകരണം കൂടി കണക്കിലെടുത്താണ് കോടതി ഹർജി തള്ളിയത്.