കേസിൽ മനുഷ്യക്കടത്ത് ഉൾപ്പെടെയുള്ള ഗുരുതരമായ വകുപ്പുകൾ ചുമത്തിയതിനാൽ, കേസ് പരിഗണിക്കേണ്ടത് എൻഐഎ കോടതിയാണെന്ന് സെഷൻസ് കോടതി ചൂണ്ടിക്കാട്ടി. അതിനാൽ കേസ് ബിലാസ്പൂരിലെ എൻഐഎ കോടതിയിലേക്ക് കൈമാറാൻ ഉത്തരവിട്ടു. ജാമ്യത്തിനായി ഹർജിക്കാർക്ക് ഹൈക്കോടതിയെ സമീപിക്കാമെന്നും കോടതി നിർദ്ദേശിച്ചു.
More News :
നേരത്തെ ഇവരുടെ ജാമ്യാപേക്ഷ പ്രാഥമിക കോടതിയും തള്ളിയിരുന്നു. ഇതിനെതിരെയാണ് സെഷൻസ് കോടതിയെ സമീപിച്ചത്. കോടതി നടപടികൾക്കിടെ, ബജ്‌റംഗ്ദൾ പ്രവർത്തകർ കോടതിക്ക് പുറത്ത് ആഹ്ലാദ പ്രകടനം നടത്തി. ജാമ്യാപേക്ഷ തള്ളിയതിൽ സന്തോഷം പ്രകടിപ്പിച്ച പ്രവർത്തകർ, മതപരിവർത്തനത്തിനെതിരെ മുദ്രാവാക്യം വിളിച്ചു.