കടമ്പഴിപ്പുറത്തുനിന്നുള്ള 40 അംഗ സംഘത്തോടൊപ്പമാണ് ശ്രീനന്ദ ചിക്കമംഗളൂരുവിൽ എത്തിയത്. ചൊവ്വാഴ്ച വൈകിട്ട് അഞ്ചരയോടെ മാണിക്യധാര വെള്ളച്ചാട്ടത്തിന് സമീപത്തുവെച്ചാണ് പെൺകുട്ടിയെ അവസാനമായി കണ്ടത്. വെള്ളച്ചാട്ടത്തോടു ചേർന്നുള്ള ചെങ്കുത്തായ മലനിരകളിലും കാട്ടുപ്രദേശങ്ങളിലും ഇന്നും വിശദമായ പരിശോധന നടത്താനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.
More News :
അതേസമയം, തങ്ങളുടെ മകളെ ആരെങ്കിലും തട്ടിക്കൊണ്ടുപോയതാകാമെന്ന സംശയമാണ് മാതാപിതാക്കൾ ഉന്നയിക്കുന്നത്. ഈ സാഹചര്യത്തിൽ ആ ദിശയിലുള്ള അന്വേഷണവും പൊലീസ് ഊർജിതമാക്കിയിട്ടുണ്ട്. മകളെ കണ്ടെത്താനാകുമെന്ന പ്രതീക്ഷയിൽ ശ്രീനന്ദയുടെ മാതാപിതാക്കൾ ഇപ്പോഴും ചിക്കമംഗളൂരുവിൽ തന്നെ തുടരുകയാണ്. പൊലീസ് സംഘത്തോടൊപ്പം നാട്ടുകാരും തിരച്ചിലിൽ പങ്കുചേരുന്നുണ്ട്.