അതേസമയം, യുഎസ് സൈന്യം തങ്ങളുടെ ജനവാസ മേഖലകളിലും തുറമുഖങ്ങളിലും വ്യോമാക്രമണം നടത്തിയതായി ഇറാൻ ആരോപിച്ചു. അമേരിക്ക വെടിനിർത്തൽ കരാർ ലംഘിച്ചുവെന്നും സമാധാന ചർച്ചകളെ അട്ടിമറിക്കാനാണ് ഇത്തരം നീക്കങ്ങളിലൂടെ ശ്രമിക്കുന്നതെന്നും ഇറാൻ ഭരണകൂടം പ്രതികരിച്ചു. യുദ്ധക്കപ്പലുകൾ ഹോർമുസ് കടലിടുക്ക് കടക്കുന്നത് തടയാൻ ശ്രമിച്ചതാണ് സംഘർഷത്തിന് കാരണമായതെന്നാണ് സൂചന.
More News :
സംഭവത്തിന് പിന്നാലെ ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം കൂടുതൽ വഷളായിരിക്കുകയാണ്. സമാധാന ചർച്ചകൾ നിർണ്ണായക ഘട്ടത്തിൽ നിൽക്കെ ഉണ്ടായ ഈ ആക്രമണങ്ങൾ പശ്ചിമേഷ്യയെ വീണ്ടും ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. കൂടുതൽ യുദ്ധസജ്ജീകരണങ്ങളുമായി ഇരു വിഭാഗവും നിലയുറപ്പിച്ചിരിക്കുന്നതിനാൽ മേഖലയിൽ ഏത് നിമിഷവും വലിയൊരു യുദ്ധം പൊട്ടിപ്പുറപ്പെട്ടേക്കാമെന്ന് വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.