ചെന്നൈ അണ്ണാ യൂണിവേഴ്‌സിറ്റിയില്‍ സര്‍വകലാശാല ക്യാമ്പസിനുള്ളില്‍ വച്ച് വിദ്യാര്‍ത്ഥിയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് ജീവപര്യന്തം തടവും 90,000 രൂപ പിഴയും ശിക്ഷ. പ്രതി ജ്ഞാനശേഖരനെ ചെന്നൈ മഹിളാ കോടതിയാണ് ശിക്ഷിച്ചത്. കുറഞ്ഞത് 30 വർഷം കഴിയാതെ പ്രതിയെ പുറത്തുവിടരുത്. ജയിലിൽ പ്രത്യേക പരിഗണന നൽകരുതെന്നും കോടതി. വിചാരണ ആരംഭിച്ച് ആറു മാസത്തിനുള്ളിലാണ് വിധി. കഴിഞ്ഞ ഡിസംബര്‍ 23 നാണ് സുഹൃത്തിനൊപ്പം പുറത്ത് പോയി തിരികെ വരികയായിരുന്ന 19 കാരിയെ ജ്ഞാനശേഖരന്‍ ക്യാമ്പസിനുള്ളില്‍ വച്ച് പീഡിപ്പിക്കുന്നത്.