തെരഞ്ഞെടുപ്പിന് മുൻപ് വ്യാപകമായി പ്രക്ഷേപണം ചെയ്യുന്ന ഇത്തരം സർവേകൾ സുതാര്യമോ ശാസ്ത്രീയ അടിത്തറയുള്ളതോ അല്ലെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. ഇത്തരം സർവേ ഫലങ്ങൾ വോട്ടർമാരുടെ മനോഭാവത്തെ തെറ്റായി സ്വാധീനിക്കാനും അതുവഴി തെരഞ്ഞെടുപ്പ് ഫലത്തെ തന്നെ അട്ടിമറിക്കാനും സാധ്യതയുണ്ടെന്ന് ജെ.എസ്. അഖിൽ പറഞ്ഞു.
More News :
മാധ്യമങ്ങൾ നടത്തുന്ന ഇത്തരം പ്രവചനങ്ങൾ വോട്ടർമാരെ ഒരു പ്രത്യേക ദിശയിലേക്ക് നയിക്കാൻ ബോധപൂർവ്വമായ ശ്രമം നടത്തുന്നുണ്ടെന്നും ഇത് നിഷ്പക്ഷമായ തെരഞ്ഞെടുപ്പ് പ്രക്രിയയെ തടസ്സപ്പെടുത്തുമെന്നും പരാതിയിൽ വ്യക്തമാക്കുന്നു. 2026-ലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഇത്തരം സർവേകൾക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തണമെന്നാണ് പ്രധാന ആവശ്യം.