വെറും സാങ്കേതികമായ വിലയിരുത്തലുകൾ കൊണ്ട് കാര്യമില്ലെന്നും, സ്ഥിതി അതിഗൗരവമാണെന്നും അംഗങ്ങൾ മുന്നറിയിപ്പ് നൽകി. താഴെത്തട്ടിലുള്ള പ്രവർത്തകരുമായി ചർച്ച നടത്തണമെന്നും, അവരുടെ പ്രശ്നങ്ങൾ കേൾക്കാൻ നേതൃത്വം തയ്യാറാകണമെന്നും യോഗത്തിൽ ആവശ്യമുയർന്നു. കണ്ണൂരിലെ പാർട്ടിയുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിഞ്ഞില്ലെന്നും വിമർശനം ഉയർന്നു.
More News :
അതേസമയം, വരും മാസങ്ങളിൽ താഴെത്തട്ടു മുതൽ എല്ലാ ഘടകങ്ങളെയും വിളിച്ചുചേർത്ത് ചർച്ചകൾ നടത്തുമെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാസ്റ്റർ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. നേതൃത്വം ഇടപെടേണ്ട വിഷയങ്ങളിൽ ഗൗരവത്തോടെ തന്നെ ഇടപെടാനാണ് പാർട്ടിയുടെ തീരുമാനം.