കൊച്ചി:സംസ്ഥാനത്ത് ഏഴ് ജില്ലകളിൽ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജൂൺ 27ന് അവധി. തൃശൂർ,പാലക്കാട്,പത്തനംതിട്ട, എറണാകുളം,ഇടുക്കി,കോട്ടയം,വയനാട് ജില്ലകളിലാണ് അവധി.ഇരിട്ടി താലൂക്കിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വെള്ളിയാഴ്ച അവധിയായിരിക്കും.നിലമ്പൂർ താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയായിരിക്കും.ചേർത്തല, കുട്ടനാട് താലൂക്കുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വെള്ളിയാഴ്ച അവധി.
മഴ ശക്തമായതിനെ തുടർന്ന് കനോലി കനാൽ കരകവിഞ്ഞൊഴുകിയ നിലയിലാണ്.കൊടുങ്ങല്ലൂരിലും, പരിസര പ്രദേശങ്ങളിലും നിരവധി വീടുകളാണ് വെള്ളത്തിലായിരിക്കുന്നത്.ഡാമുകൾ തുറന്നതും പുഴയിൽ ജലനിരപ്പുയരാൻ കാരണമായിട്ടുണ്ട്. നഗരസഭാ പ്രദേശത്തെ എൽതുരുത്ത്, കോട്ടപ്പുറം കോട്ട, പാലിയംതുരുത്ത്, കാവിൽക്കടവ്, ഉഴുവത്ത് കടത്ത്, വയലാർ, ശ്രീനാരായണപുരം പഞ്ചായത്ത് പരിധിയിലെ ആല, ഗോതുരുത്ത് എന്നിവടങ്ങളിൽ തീരദേശ റോഡും സമീപ പ്രദേശങ്ങളിലെ വീടുകളും വെള്ളക്കെട്ടിലാണ്.വയലാർ വാർഡിലെ സരോവരം അംഗൻവാടി വെള്ളത്താൽ ചുറ്റപ്പെട്ട നിലയിലാണ്.ആനാപ്പുഴ അഞ്ചങ്ങാടി കിഴക്ക് ഭാഗങ്ങളിൽ വെള്ളക്കെട്ടനുഭവപ്പെടുന്ന പ്രദേശങ്ങൾ വി.ആർ.സുനിൽകുമാർ എം.എൽ.എ സന്ദർശിച്ചു.മഴ തുടർന്നാൽ മറ്റൊരു പ്രളയത്തെ നേരിടേണ്ടി വരുമെന്ന ഭീതിയിലാണ് ഈ പ്രദേശം
തൃശ്ശൂര്‍ ജില്ലയില്‍ ഓറഞ്ച് അലർട്ട് പ്രഖ്യാപിക്കുകയും ശക്തമായ മഴ തുടരുകയും ചെയ്യുന്ന സാഹചര്യത്തിൽ മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി നാളെ (ജൂൺ 27) ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചു. സി.ബി.എസ്.സി, ഐ.സി.എസ്.സി, കേന്ദ്രീയ വിദ്യാലയം, അങ്കണവാടികൾ, മദ്രസകൾ, ട്യൂഷൻ സെന്ററുകൾ, ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടുകൾ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്കും അഭിമുഖങ്ങള്‍ക്കും മാറ്റം ഉണ്ടായിരിക്കില്ല.
സംസ്ഥാനത്ത് 3 ജില്ലകളില്‍ റെഡ് അലര്‍ട്ട് ആണുള്ളത്. ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിലാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, കോഴിക്കോട് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്. ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ ചക്രവാതച്ചുഴി രൂപപ്പെട്ടിരുന്നു. അത് ന്യൂനമര്‍ദമായി മാറി. ഇതിന്റെ സ്വാധീനഫലമായാണ് സംസ്ഥാനത്ത് കനത്ത മഴ.