നടനും ബിജെപി നേതാവുമായ ജി കൃഷ്ണകുമാറിന്റെ മകൾ ദിയാ കൃഷ്ണയുടെ സ്ഥാപനത്തിൽ ജീവനക്കാരികൾ തട്ടിപ്പ് നടത്തിയതിന്റെ കൂടുതൽ തെളിവുകൾ പൊലീസിന്. ജീവനക്കാരികളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ പരിശോധിച്ചു, ഒന്നരവർഷത്തിനിടെ ജീവനക്കാരികൾ നടത്തിയത് 66 ലക്ഷം രൂപയുടെ ഇടപാടുകൾ എന്ന് ബാങ്ക് സ്റ്റേറ്റ്മെന്റ്സിൽ നിന്ന് വ്യക്തമായി. കസ്റ്റമേഴ്സിൽ നിന്ന് വാങ്ങിയത് എത്ര രൂപയാണെന്ന് കണ്ടെത്തണം, സ്ഥാപനത്തിന്റെ ബിൽ ബുക്കും അക്കൗണ്ട് ഇടപാടുകളും പരിശോധിക്കാൻ പൊലീസ്. ഇവർ കസ്റ്റമേഴ്സിൽ നിന്ന് നേരിട്ടും പണം വാങ്ങിയിട്ടുണ്ട്. മൊഴി നൽകാൻ സ്റ്റേഷനിൽ ജീവനക്കാരികൾ ഇതുവരെ എത്തിയിട്ടുമില്ല. അതേസമയം ജീവനക്കാരികൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കൃഷ്ണകുമാറും ദിയ കൃഷ്ണയും നൽകിയ മുൻകൂർ ജാമ്യാപേക്ഷ വെള്ളിയാഴ്ച തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതി പരിഗണിക്കും.