തൃശ്ശൂരിലുള്ള ശോഭ സുരേന്ദ്രന്റെ ഉടമസ്ഥതയിലുള്ള സ്ഥലം വാങ്ങുന്നതിനായി 2023-ൽ 10 ലക്ഷം രൂപ നന്ദകുമാർ അഡ്വാൻസായി നൽകിയിരുന്നു. എന്നാൽ, ഈ ഭൂമി മറ്റ് രണ്ട് പേർക്ക് കൂടി നൽകാമെന്ന് ശോഭ സുരേന്ദ്രൻ വാഗ്ദാനം ചെയ്തതായി അറിഞ്ഞതിനെത്തുടർന്ന് നന്ദകുമാർ ഇടപാടിൽ നിന്ന് പിന്മാറുകയായിരുന്നു. ഇതിന് ശേഷം നൽകിയ അഡ്വാൻസ് തുക തിരികെ ചോദിച്ചെങ്കിലും ലഭിച്ചില്ലെന്ന് കാണിച്ച് അദ്ദേഹം പൊലീസിൽ പരാതി നൽകിയിരുന്നു.
More News :
ഹരിഹരൻ എന്ന വ്യക്തിയുടെ അക്കൗണ്ടിൽ നിന്നാണ് ഒരു ഇടനിലക്കാരൻ വഴി പണം ലഭിച്ചതെന്ന് നന്ദകുമാർ പറഞ്ഞു. കൂടാതെ, പുതുച്ചേരി ലഫ്റ്റനന്റ് ഗവർണർ പദവി ലക്ഷ്യമിട്ട് ശോഭ സുരേന്ദ്രൻ വലിയൊരു തുക ചിലവാക്കിയതായും നന്ദകുമാർ ആരോപിച്ചു. ഇപി ജയരാജനെ കണ്ടതുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ ശോഭ സുരേന്ദ്രൻ പറഞ്ഞ കാര്യങ്ങൾ തെറ്റാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.