വെറും നാല് വോട്ടിന് വേണ്ടി ഇത്തരം ഗൗരവകരമായ കാര്യങ്ങളിൽ വസ്തുതകൾ പരിശോധിക്കാതെ അഭിപ്രായം പറയുന്നത് ശരിയല്ല. വിവാഹിതയായ പെൺകുട്ടിക്ക് പ്രായപൂർത്തിയായിട്ടുണ്ടോ എന്നതടക്കമുള്ള നിയമപരമായ വശങ്ങൾ ആദ്യം പരിശോധിക്കേണ്ടതുണ്ട്. ഇതിനകം തന്നെ മധ്യപ്രദേശ് സർക്കാർ ഈ വിഷയത്തിൽ പോക്സോ അടക്കമുള്ള വകുപ്പുകൾ പ്രകാരം കേസെടുത്തിട്ടുണ്ട്. യാഥാർത്ഥ്യം എന്താണെന്ന് അന്വേഷിക്കാതെ രാഷ്ട്രീയ ലാഭത്തിനായി എടുത്തുചാടി പ്രതികരിക്കുന്നത് ഭരണാധികാരികൾക്ക് ചേർന്നതല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഒരു സമുദായത്തെ വിശ്വാസത്തിലെടുക്കാതെ ആ സമുദായത്തിൽ ഒരു പരിഷ്കാരവും കൊണ്ടുവരാൻ ഒരു സർക്കാരും മുതിരരുത്. സത്യാവസ്ഥ അറിയാതെ അഭിപ്രായം പറയുന്നത് അപകടകരമാണെന്നും മുരളീധരൻ പറഞ്ഞു.
More News :