വൈസ് ചാൻസലർ നിയമനത്തിൽ മുഖ്യമന്ത്രിക്ക് ഒരു പങ്കും നൽകരുതെന്ന് ഗവർണർ ഉപഹർജിയിൽ ചൂണ്ടിക്കാട്ടി. പട്ടികയ്ക്ക് മുൻഗണന നൽകുന്നതും അംഗീകാരം നൽകുന്നതും വൈസ് ചാൻസലറാണെന്നും, ഇതിൽ മുഖ്യമന്ത്രിയുടെ ഇടപെടൽ തന്റെ വിവേചനാധികാരത്തിലുള്ള കടന്നുകയറ്റമാണെന്നും ഗവർണർ വാദിക്കുന്നു.
More News :
നേരത്തെ, സുപ്രീം കോടതിയുടെ നിർദ്ദേശപ്രകാരം ഡിജിറ്റൽ യൂണിവേഴ്സിറ്റി, സാങ്കേതിക സർവകലാശാല എന്നിവിടങ്ങളിലെ വൈസ് ചാൻസലർമാരുടെ നിയമനത്തിനായി സെർച്ച് കമ്മിറ്റികൾ രൂപീകരിക്കാൻ സംസ്ഥാന സർക്കാർ നടപടികൾ ആരംഭിച്ചിരുന്നു. എന്നാൽ മറ്റ് സർവകലാശാലകളിലേക്കുള്ള നിയമന നടപടികൾ ഇതുവരെ തുടങ്ങിയിട്ടില്ല. ഈ സാഹചര്യത്തിലാണ് ഗവർണർ വീണ്ടും സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. ഗവർണറുടെ ഹർജി സുപ്രീം കോടതി ഉടൻ പരിഗണിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.